Thursday, January 6, 2011

ഉറക്കം കെടുത്താത്ത രാത്രികളെ തേടി....

അയാൾ പിന്നെയും പിന്നെയും പുഞ്ചിരിച്ചു കൊണ്ടേയിരുന്നു     അവരുടെ ഏറുകൾക്ക് പിന്നെയും ശക്തി കൂടിക്കൂടിവന്നു     അയാൾ പിടഞ്ഞുവീഴുന്നത്  കണ്ട അവർ ഒരേ സ്വരത്തിൽ  മുദ്രാവാക്യങ്ങൾ വിളിച്ചു പാഞ്ഞടുത്തു      അയാളിലെ ശ്വാസങ്ങൾ നിലച്ചെന്ന് ഉറപ്പ് വരുത്തിയ  അവർ തിരിച്ചു നടന്നു  അടുത്ത ഇരയെ തേടി..    
   മുറിഞ്ഞുപോയ പുഞ്ചിരിയുടെ ബാക്കി അപ്പോഴും അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു     അയാൾ ആഗ്രഹിച്ചുരുന്നു ആ  മടക്കയാത്രയെ       കൂട്ടകരച്ചിലുകൾ ഉറക്കം കെടുത്താത്ത    ലോകത്തിലേക്കുള്ള ഒരു  മടക്കയാത്രയെ.........